Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waterborne Diseases

Kottayam

ജലജന്യരോഗങ്ങള്‍: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

കോട്ടയം: സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളില്‍ ഷിഗെല്ലയും ജില്ലയില്‍ ജലജന്യരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യവകുപ്പ്. മഞ്ഞപ്പിത്തവും വയറിളക്ക രോഗങ്ങളും മറ്റു ജലജന്യ രോഗങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ കൂടിവരുന്ന സാഹചര്യത്തില്‍ ഇവ കൂടുതല്‍ ആളുകളെ ബാധിച്ചേക്കാം. രോഗ ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എന്‍. പ്രിയ അറിയിച്ചു.
കുട്ടികളിലും പ്രായമായവരിലും രോഗം ഗുരുതരമാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. കുട്ടികളിലും വയോജനങ്ങളിലും നിര്‍ജലീകരണം അപകടസാധ്യത കൂട്ടും.

എന്താണ് ഷിഗെല്ല രോഗം

ഷിഗെല്ല എന്ന ബാക്‌ടീരിയ ശരീരത്തില്‍ പ്രവേശിക്കുന്നതുമൂലം കുടലിലുണ്ടാകുന്ന ഒരിനം അണുബാധയാണ് ഷിഗെല്ല രോഗം. വയറിളക്കം, ഛര്‍ദി എന്നിവയാണ് പ്രധാനലക്ഷണം. കുടലിന്‍റെ ആവരണത്തെ ബാക്ടീരിയ ബാധിക്കുകയും അവിടെ തകരാറുകള്‍ സൃഷ്‌ടിക്കുകയും ചെയ്യുന്നു. മറ്റു വയറിളക്ക രോഗങ്ങളെ അപേക്ഷിച്ചു വളരെ പെട്ടെന്ന് പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത വേണം.

ലക്ഷണങ്ങള്‍

=ബാക്‌ടീരിയ ശരീരത്തില്‍ പ്രവേശിച്ച് ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായേക്കാം.

=കടുത്ത പനിയോടുകൂടിയ വയറിളക്കം.

=മലത്തില്‍ രക്തം, കഫം എന്നിവ കാണപ്പെടുക.

=കടുത്ത വയറുവേദന, വയറ്റില്‍ കോച്ചിപ്പിടിത്തം, ഓക്കാനം, ഛര്‍ദി, കടുത്ത ക്ഷീണം, ശരീരവേദന.

=കൂടെക്കൂടെ മലമൂത്രവിസര്‍ജ്ജനം നടത്തണമെന്ന തോന്നല്‍.

പകരുന്ന വിധങ്ങള്‍

=രോഗാണുക്കള്‍ അടങ്ങിയ മലിനജലം കുടിക്കുകയോ മലിനജലത്തില്‍ തയാറാക്കുന്ന ഭക്ഷണം കഴിക്കുകയോ ചെയ്യുന്നതിലൂടെ.

=വ്യക്തി ശുചിത്വം പാലിക്കാത്തതു വഴിയും രോഗബാധിതരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും.

=ഈച്ചകള്‍ വഴി.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

=ആഹാരം പാകം ചെയ്യുന്നതിനും ഭക്ഷണം കഴിക്കുന്നതിനും മുന്‍പും മലവിസര്‍ജ്ജനത്തിനു ശേഷവും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക.

=ആഹാരം മൂടിവയ്ക്കുക. പഴകിയതും തുറന്നു വച്ചതുമായ ഭക്ഷണം ഒഴിവാക്കുക.

=പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തില്‍ കഴുകി ഉപയോഗിക്കുക.

=ഭക്ഷണം നന്നായി പാകം ചെയ്ത് ഉപയോഗിക്കുക.

=തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക. തിളപ്പിച്ച വെള്ളത്തിന്‍റെ കൂടെ തിളപ്പിക്കാത്ത വെള്ളം ചേര്‍ത്ത് ഉപയോഗിക്കുന്നതും ശരിയായ രീതിയില്‍ തിളപ്പിക്കാതെ കുടിക്കുന്നതും കൂടുതല്‍ അപകടകരമാണ്.

=രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ ഭക്ഷണം തയാറാക്കുന്നത് ഒഴിവാക്കുക.

=രോഗലക്ഷണങ്ങള്‍ ഉള്ളവരുമായി സമ്പര്‍ക്കം കുറയ്ക്കുക. രോഗിക്ക് പ്രത്യേക ശൗചാലയം നല്‍കുക.

=രോഗി ഉപയോഗിച്ച സാധന സാമഗ്രികളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക.

=ഡയപ്പറുകള്‍ സുരക്ഷിതമായി കളയുക, പരിസര ശുചിത്വം പാലിക്കുക.

=തുറസായ സ്ഥലങ്ങളില്‍ വിസര്‍ജ്ജിക്കാതിരിക്കുക.

Latest News

Corehub Up